16 Jul 2014

യാത്രാമദ്ധ്യേ


ചെറുകഥ 

പേജ് 1 

എന്നോട് നീ യാത്ര പറയരുതേ...എനിക്ക് അത് ഉൾകൊള്ളാനാകില്ല. നിന്നെ എനിക്ക് പൂർണ്ണമായി അറിയുക പോലുമില്ല. എന്നിട്ടും നിന്റെ കണ്ണുകൾ എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചു. ഏകദേശം 11 മണിക്കൂർ കൊണ്ട് ഹൗറ എത്തേണ്ടിയിരുന്ന ഈ ട്രെയിൻ എവിടൊക്കെയോ നിർത്തി നിർത്തി ഒടുക്കം നിന്റെ സ്ഥലം എത്താറായി.ഇപ്പോൾ 18 മണിക്കൂർ. അതിനുള്ളിൽ നീ എന്റെ മനസ്സ് അപഹരിച്ചു. അവളുടെ മനസ്സിനുള്ളിൽ പറയുന്നത് അവളുടെ ചെവികൾ കേൾക്കുന്നുണ്ടായിരുന്നു.

'ഒരു പക്ഷെ ഈ ട്രെയിൻ ഇന്നലെ ബിലാസ്പൂറിൽ നിന്നും കൃത്യ സമയത്ത് പുറപ്പെട്ടിരുന്നെകിൽ, ഞാൻ നിന്നെയോ നീ എന്നെയോ കണ്ടുമുട്ടുമായിരുന്നില്ല.'
'ഇത് വിധിയോ, നിയോഗമോ, ഞാൻ എന്ത് പറയാനാണ്'...? 
'പ്രണയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരവുമില്ല'.
'എന്റെ വരവും കാത്ത് ബോർഡിങ്ങിൽ നില്ക്കുന്ന എന്റെ റാണി മോൾ മാത്രമായിരുന്നു എന്റെ മനസ്സിൽ..എത്രയും വേഗം അവളുടെ അടുക്കലെത്തിപ്പെടുവാൻ മാത്രം ആഗ്രഹിച്ചു യാത്ര പുറപ്പെട്ടവളാണ് ഞാൻ'. അവൾ പറഞ്ഞു കൊണ്ടേയിരുന്നു.

അവളുടെ വിതുമ്പലിൽ അവനു വാക്കുകൾ കിട്ടിയില്ല. അവൻ മൗനമായിയിരുന്നു. കണ്ണുകൾ അവളിൽ നിന്നും പറിച്ചെടുത്തു പുറത്തേക്കു നോക്കി...ദൂരെ നക്ഷത്രങ്ങൾ അവർക്ക് സാക്ഷിയായി കൂട്ട് വരുന്ന പോലെ.മാസത്തിലൊരിക്കൽ യാത്ര ചെയ്യാറുള്ള അവന് അന്ന് പതിവില്ലാതെ ആ ട്രെയിനിലെ കോച്ചിൽ അങ്ങിങ്ങായി ആറോ ഏഴോ പേർ മാത്രമുള്ളതായി തോന്നി. യാത്രശീലം അവന് ഒരു ക്ഷീണമായി തോന്നാറില്ല...പക്ഷെ അന്ന് അവൻ വല്ലാതെ മാനസികമായി തളരുന്ന പോലെ. ആ രണ്ട് പേരോടൊപ്പം യാത്ര ചെയ്യുന്ന പുറത്തെ അന്ധകാരത്തിന് ഘനം കൂടുന്ന പോലെ തോന്നി...അസ്വസ്ഥമായ മനസ്സ് അവനിൽ നിന്നും അകന്നു പോകുന്നത് അവൻ അറിയുണ്ടായിരുന്നു.

ഡെയ്സി, 'ഞാൻ നിന്നോട് സംസാരിച്ചു തുടങ്ങിയത് ഒരു സഹയാത്രികയോടുള്ള ഒരു പരിചയപ്പെടൽ' എന്ന ഒരു കൗതുകമായിരുന്നു എന്റെ ഉള്ളിൽ. അതിലുപരി ഞാൻ ഒന്നും ആഗ്രഹിച്ചിരുന്നില്ല '
.
'എന്റെ വാക്കുകളോ, എന്റെ പെരുമാറ്റമോ..എനിക്കറിയില്ല. നമ്മൾ വളരെ വേഗം തമ്മിലടുത്തു'.
'ഒരു മുൻ ജന്മ ബന്ധം ഉണ്ടാവുമായിരിക്കാം നമ്മുടെയിടയിൽ. അതുമല്ലെങ്കിൽ അടുത്തജന്മം ഒന്നാകാൻ ഉള്ളവരായിരിക്കാം'. അയാളുടെ വരികളിലെ വാക്കുകൾ മുറിഞ്ഞു തുടങ്ങിയിരുന്നു.

'ഒരിക്കലും നിങ്ങളെ കാണുവാനേ പാടില്ലായിരുന്നു', ഡെയ്സി വിതുമ്പി. അവൾ കണ്ണുകൾ കൈകൾ കൊണ്ട് മറച്ചിരുന്നു.

'പ്രതീക്ഷകൾക്ക് വിപരീതമായി നിന്നോട് അടുക്കാൻ തോന്നിയതിന് മറ്റൊരു കാരണം, എന്റെ മനസ്സിൽ ഒരിക്കൽ കയറി കൂടുകയും എന്നന്നേക്കുമായി നക്ഷ്ടമായ ശ്രീദേവിയെ നിന്നിലെ കണ്ണുകളിൽ ഞാൻ കണ്ടത് പോലെ'. അയാൾ വികാരാതീതനനായി. അവളുടെ മുഖത്തേക്ക് നോക്കിയിരുന്ന അയാൾ കണ്ണുകൾ അവളിൽ നിന്നും പറിച്ചെടുത്ത്‌ വീണ്ടും ഇരുട്ടില്ലേക്ക് നോക്കിയിരുന്നു. ഇരുട്ടിൽ ശ്രീദേവിയുടെ മുഖം അവ്യക്തമായി കാണുന്നപോലെ അയാൾക്ക് തോന്നി.

'ഇല്ല...എനിക്ക് ഇവിടെ ഇറങ്ങിയേ പറ്റു. ഓർമ്മകൾ എന്നെ വേട്ടയാടി തുടങ്ങുന്നതിനു മുൻപേ ഞാൻ നിന്നെ പിരിയട്ടെ.' ഒരിക്കൽ മുറിഞ്ഞ മനസ്സിൽ വീണ്ടും മറ്റൊരു മുറിവ് കൂടി താങ്ങാനാകില്ല ഡെയ്സി. നമ്മൾ കാണരുതായിരുന്നു. വേണ്ടിയിരുന്നില്ല. പൊറുക്കുക ഡെയ്സി. ഐ...ആം... സോറി. അയാൾ വാക്കുകൾക്ക് വേണ്ടി പരതുന്ന പോലെ.

രവി !!!.. കണ്ണുകൾ മറച്ചിരുന്ന കൈകൾ കൊണ്ട് അവൾ അയാളുടെ വിരൽ തുമ്പിൽ പിടിച്ചു.

'പോയിക്കോള്ളൂ...ഇനി കാണാനാകുമോ എന്നറിയില്ല'. അവൾ അയാളോട് പറഞ്ഞു.

എതിർ സീറ്റിൽ നിന്നും എഴുന്നേറ്റു രവിന്ദ്രൻ ഡെയ്സിയുടെ അടുക്കലിരുന്നു.

'പിരിയും മുൻപേ ആദ്യമായും അവസാനമായും നിന്റെ കവിളിൽ ഞാൻ ചുംബിക്കുന്നു...അവസാനത്തെ ചുംബനം'. മേഘങ്ങൾക്കിടയിലേക്ക് പറന്ന് ഉയരാൻ തയ്യാറായി നിൽക്കുന്ന മാലാഖയെ പോലെ ഡെയ്സിയുടെ പിന്നിൽ ചിറക് വിരിയുന്ന പോലെ തോന്നി, അയാൾക്ക് അപ്പോൾ. 

പക്ഷെ അവളുടെ ആ കണ്ണുകളിൽ നിർവികാരത നിറഞ്ഞ നില്ക്കുന്നത് കാണാം...അവന്റെ മനസ്സിൽ വിഷാദവും.


---------------------------------------------------------------------------------------------------------------------------------------------------------------------------

" കട്ട്‌ "  ബാക്കി എഴുത്ത് പിന്നെ....എഴുത്തുകാരൻ,ഒരു ചായ കുടിക്കട്ടെ...

2 comments:

ajith said...

ഇന്റര്‍വല്‍ ആയോ!!

jos said...

കഥ തുടരും :)

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...