ഇന്ന് ശിശു ദിനം ആണ് എങ്കില്ലും...എനിക്ക് എന്റെ മീശ മുളച്ചു തുടങ്ങുന്ന പ്രായം ആയ കോളേജ് ക്യാമ്പസ് മാത്രം ആണ് ഓര്മ്മകളില്ലേക്ക് വരുന്നത്... .ശിശു ദിനം ആയി യാതൊരു വിധ ബന്ധം ഇല്ലന്നും അറിയാം.പക്ഷെ എന്ത് കൊണ്ട്...തനി ശിശുക്കള്‍ എന്ന് തോന്നിപിച്ചിരുന്ന കാലഘട്ടം ആയിരുന്നു അത്....[കഥയില്‍ ചോദ്യം പാടില്ല]
1996 യില്‍ ആര്‍ക്കിടെക്ചര്‍ യുദ്ധത്തിലെ അവസാന ബാണവും തൊടുത്തു വിട്ടതിനു ശേഷം ആഹോരാത്രങ്ങളിലെ കഠിന പ്രയത്നങ്ങളും താഴെ ഇറക്കി വച്ച് [ഞാന്‍ തട്ടിന് പുറത്തും വച്ച്...കാരണം എന്റെ പ്രബന്ധം കേരള ഊണിവെഴ്സിറ്റി അവധിക്കു വച്ച്...മുന്‍പ് ഒരിക്കല്‍ സൂചിപിച്ച പോലെ ഞാന്‍ ആഴത്തില്‍ പഠിച്ചു ഉറപ്പിച്ച 'Structural Mechanics' ഒരു തര്‍ക്ക വിഷയമായി ബാക്കി കിടക്കുക ആയിരുന്നു].. ഞങ്ങള്‍ 10 ആണുങ്ങള് മാത്രം ഒരുമിച്ചു ഒരു യാത്ര പുറപെട്ടു...[ആദ്യത്തെയും അവസാനത്തെയും ആയിരിക്കാം...അതിനു ശേഷം ഇങ്ങു 16 വര്‍ഷം കഴിഞ്ഞിട്ടും ഞങ്ങള്‍ ഒരുമിച്ചു ഒത്തു കൂടുവാന്‍ പോലും ആയിട്ട് ഇല്ല. ഒരു പക്ഷെ അങ്ങനെ ഒരു സമാഗമം ഉണ്ടാവില്ലയിരിക്കാം...ഉണ്ടായി കൂടാന്നും ഇല്ല,'' പ്രതീക്ഷകള്‍ '' അത് അല്ലെ എല്ലാം]
മൂന്ന് ബൈക്കുകളില്ലും ഒരു അംബസഡര്‍ കാറിലും ആയി യാത്രക്ക് ഉള്ള തയ്യാറെടുപ്പ് തുടങ്ങി...
എന്റെ സാരഥി കോയികോട്ടു അങ്ങാടി മൂപന്‍ കോയാക്ക [ഷാനവാസ്]...കാരണം 'കവാസാക്കി' എന്ന അവന്റെ സഖി എപ്പോഴും എന്റെ കൈകളില്‍ ആയിരിക്കും...അവന്റെ ലൈസെന്‍സ് ഉള്ളത് കൊണ്ട് ടെന്‍ഷനും ഇല്ലായിരുന്നു...സാമൂരായില് തൃശ്ശിവപേരൂരിന്റെ പൊന്നോമന പുത്രന് ഈനാശുവും കൊല്ലങ്കോടിനെ കിടു കിട വിറപ്പിച്ച [രാത്രി മാത്രം] ഗോകുല പാലന്..,..
ഷോഗണ്ണില് ഫോര്‍ട്ട് കൊച്ചിയുടെ രോമാഞ്ഞകഞ്ഞുകവും കുളിരുമായ ആറ് അടി വീരന് അജിത്തും, വിനയം മാത്രം മുഖത്ത് എപ്പോഴും പ്രതിഫലിക്കാറുള്ള [പക്ഷെ ഉറങ്ങണം] ആലുവ സ്വദേശിയുമായ കെ കെ. യും.
കാറില്‍ ചിരിക്കാന്‍ മാത്രം അറിയാവുന്ന [പുള്ളി ദേഷ്യപെട്ടാലും ചിരി വരും, അവനും, ചീത്ത വിളി കേള്‍ക്കുന്നവനും, അത് കണ്ടു നില്‍ക്കുന്നവര്‍ക്കും,...കാരണം 1991യില്‍ ഞങ്ങള്‍ പയറ്റു തുടങ്ങുമ്പോ പുള്ളി എന്നോടും ഹോസ്റ്റലിലെ മറ്റുള്ളവരോടും ചോദിച്ചു അറിഞ്ഞു 'തെറി' എഴുതി പഠിച്ചു മനസ്സിലാക്കിയ ഒരു വ്യക്തി ആണ്] 'അവന്' ചൂട് ആവുന്നത് തന്നെ ഇടുപ്പില്‍ രണ്ടു കൈകളും കുത്തി നിര്‍ത്തി പ്രസംഗിക്കുന്നത് പോലെ ആണ്, അപ്പോള്‍ ഊഹിക്കാമല്ലോ..." സൈമണ്‍ '' എങ്ങനെ ഉണ്ടാകും എന്ന്. വെറും ഒരു പാവം.
ബാക്കി വന്ന മൂന്ന് പേരും [വൈക്കം ജോര്‍ജും, കളമശ്ശെരി സുകുവും, കൊല്ലം നിരന്ജനും] തുണി മണി ചപ്പു ചവറുകളും അവന്റെ കാറില്‍ കുത്തി നിറച്ചു യാത്ര തുടങ്ങി...കോളേജ് കാമ്പസ്സില്‍ നിന്നും വൈകിട്ട് 5:30യ്ക്ക് ...രാവിലെ തുടങ്ങിയതാ കാര്യ പരിപാടി എല്ലാം ഒത്തു കിട്ടിയപ്പോ സോല്പം വൈകി പോയി...കാര്യം എന്തും ആകട്ടെ...വെടി നിര്‍ത്തല്‍ കരാര്‍ വൈക്കത്തെ ജോര്‍ജിന്റെ വീട്ടില്‍ വച്ച് ആകാം എന്ന് പറഞ്ഞു ഞങ്ങള്‍ വഴി പിരിഞ്ഞു...
ലക്ഷ്യം വൈക്കം വഴി മൂന്നാര്‍ ചിന്നാര്‍ ..,..ഇന്നെ പോലെ ഇടയ്ക്കു ഇടക്കെ "എവിടാ എത്തി ഡാ" എന്ന് വിളിച്ചു ചോദിക്കുവാന്‍ മൊബൈലോ ഒന്നും ഇല്ല. [അന്ന് അത് താങ്ങുവാന്‍ ഞങ്ങള്‍ക്ക് ആകും ആയിരുന്നില്ല] ഏക ദേശ സമയ ധാരണകളും ഗണിച്ചു ആണ് യാത്ര...
..................................................
കൊല്ലമായപ്പോ വീട്ടിലേക്കു ഒന്ന് കേറിയെച്ചും പോകാം എന്നും പറഞ്ഞു വീട്ടിലോട്ടു വിട്ടു. അത് പണ്ട് തൊട്ടെ അങ്ങനെ ആണ്, കൊല്ലത് കൂടി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയുമ്പോ വീട്ടില്‍ ' തല കാണിക്കല്‍ ' ചടങ്ങ് പതിവാണ്...അപ്പനോടും അമ്മയോടും അനിയനോടും യാത്ര പറഞ്ഞു..ചേട്ടച്ചാര് അന്ന് ഗള്‍ഫ് പര്യടനം ആയിരുന്നു...[ജോലിക്ക് ആയി പോയി ഒരു കൊല്ലം ആകുന്നതിനു മുന്‍പേ പിന്നീടു തിരിച്ചു വന്നു...]
''ബൈക്കില്‍ ആണോ ഡാ പോകുന്നെ'' എന്ന് അപ്പനും അമ്മയും ഒരേ സ്വരത്തില്‍ ചോദിച്ചു.
''അല്ല സൈമന്റെ കാറില്‍ ആണ്'' ബൈക്ക് ദൂരെ മാറ്റി നിര്‍ത്തി വച്ചിട്ടാണ് വീട്ടില്‍ കയറിയത്. [അപ്പോഴേക്കും സൈമന്റെ കാര്‍ ശക്തികുളങ്ങര കടന്നു പോയിട്ട് ഉണ്ടാവും]
എന്നെ പോലെ ഒരു പോത്തന്നെ വളര്‍ത്തി വലുതാക്കിയ എന്റെ മാതാപിതാക്കളോട് ഉള്ള കടപാട് എങ്ങനെ തിരിച്ചു അവരോടു കാണിക്കും എന്ന് എനിക്ക് അറിയില്ല...ഒത്തിരി കഷ്ട്ടപെട്ടാണ് ഞങ്ങള്‍ മൂന്ന് പേരയും വളര്‍ത്തിയത്......
വളരെയേറെ പ്രതീക്ഷകള്‍ എന്നില്‍ നിക്ഷിപ്തം ആയിരുന്നെങ്കിലും കുറച്ചു എനിക്ക് നിറവേറ്റാനായി എന്ന് തന്നെ ആണ് എന്റെ വിശ്വാസം....
...................................................
അങ്ങനെ യാത്ര തുടര്‍ന്ന്...ആലപ്പുഴക്ക് മുന്‍ പ് തിരിഞ്ഞു തണ്ണീര്‍മുക്കം വഴി ആണ് വൈക്കതോട്ടു പോകേണ്ടത്....വഴി തെറ്റാതെ സാരഥി റോഡ് മാറി കടന്നു. അവന്റെ ഊഴം അവസാനിച്ചു...അപ്പോഴേക്കും മണി 9:00 ആയി കാണും...
എന്റെ കൈകളിലേക്ക് അവള് വന്നപോഴേക്കും അവള്‍ക്കു ഒരു കുളിര് കോരിയ പോലെ ..ഉടമസ്ഥന് പിന്നില്‍ ഇരുപ്പു ഉറച്ചു..യാത്ര തുടങ്ങി...N.H കടന്നത് കൊണ്ട് ഇടയ്ക്കു ഇടയ്ക്കു മാത്രമേ സര്‍ക്കാരിന്റെ വക 100 വാട്ട്സിന്റെ ബള്‍ബില്‍ നിന്നും 15 വാട്ട്സിന്റെ അരണ്ട മഞ്ഞ വെളിച്ചം പ്രകാശിക്കുന്നുള്ളൂ...അത് കാരണം കണ്ണുകള്‍ വിടര്‍ത്തി ആണ് യാത്ര...ഇരുട്ടിന്റെ മറവില്‍ നിന്നും പാഞ്ഞു കണ്ണുകളിലേക്കു ഇടിച്ചു കയറുന്ന പരട്ടന് ഈച്ചകള്‍ കാരണം ഇടയ്ക്കു വണ്ടി നിര്‍ത്തി അവറ്റകളെ അടര്‍ത്തി മാറ്റി...എരി പൊരി സഞ്ചാരം യാത്ര തുടര്‍ന്ന് കൊണ്ടേ ഇരുന്നു...
കിട്ടിയ അവസരം പാഴാക്കാന്‍ തോന്നിയില്ല.റോഡ് കാലി ...വിജനമായ വഴിവക്കുകള്‍ ,... സ്പീഡ് കൂട്ടുമ്പോഴും കോയക്കാന്‍ നിശബ്ദനായി പിന്നില്‍ ഇരുന്നു...അങ്ങ് ദൂരെ പെട്ടന്ന് നിലാവ് കണ്ടപ്പോ അല്പം അത്ഭുതം തോന്നി...പക്ഷെ ചിന്തകള്‍ക്ക് മീതെ വേഗത്തില്‍ പാഞ്ഞ എത്തിയ ബൈക്കിന്റെ നേര്‍ത്ത വെളിച്ചത്തില്‍ അത് ഒരു വെള്ള പൂശിയ മതിലായിരുന്നു എന്നും റോഡ് വലത്തോട്ട് തിരിയണം എന്നും തിരിച്ചു അറിഞ്ഞത് അല്പം വൈകി ആയിരുന്നു...എങ്ങനെയോ വെട്ടി വളച്ചു മതില് ഒഴിവാക്കി.പക്ഷെ റോഡിന്റെ ശോല്ഡര് ,..കിടങ്ങ് പോലുത്ത ഗട്ടറിലൂടെ വീണു കുറെ ദൂരം ഞാനും ബൈക്കും തെന്നി നീങ്ങി... അയ്യോ...എന്നാ തുടര്‍ച്ചായി ഉള്ള നിലവിളയും ബൈക്കിന്റെ വീഴ്ചയ്യും എല്ലാം കേട്ട് അടുത്ത വീട്ടില്‍ നിന്നും കുറെ ആളുകള്‍ ഓടി വന്നു...അവിടെ പിറ്റേ ദിവസം ഒരു കല്യാണം നടക്കാനുള്ള തിരക്കിലായത് കാരണം ആളുകള്‍ ഉണ്ടായിരുന്നു.
ആരൊക്കെയോ വണ്ടിയും എന്നെയും പൊക്കി താങ്ങി എടുത്തു...കണ്ണിലെ ഈച്ചയുടെ ഇടിയുടെ വിളയാട്ടത്തിന്റെ നീറ്റലും ശരീരത്തില്‍ അങ്ങ് ഇങ്ങു ചോര പൊടിയുന്നതിന്റെ വേദനയും മണവും എല്ലാം പതുക്കെ അറിഞ്ഞു തുടങ്ങി...അപ്പോള്‍ മാത്രം ആണ് നിവര്‍ന്നു നില്ക്കുവാന് അല്പം പ്രയാസം പോലെ അനുഭവപെട്ടത്. .,.മനസ്സിലായി, വലത്തെ കാല് മടക്കുവാന്‍ വയ്യ.വണ്ടി കാലിനു മുകളില്‍ ആയിരുന്നലോ കിടന്നത്..ദൈവാനുഗ്രഹതല് റോഡിലെ ഗട്ടറിന്റെ ഇടയില്‍ ആയിരുന്നു ഞാന്‍.., അതിനു മുകളില്‍ ബൈക്കും. അത് കാരണം വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലായിരുന്നു...
സ്ഥല കാല ബോധം തിരിച്ചു അറിഞ്ഞു തുടങ്ങിയപ്പോള്‍ ആണ് ഷാനവാസിനെ കുറിച്ച് ഓര്‍മ്മ വന്നത്..വെളുക്ക ചിരിച്ചു കൊണ്ട് [അരണ്ട വെളിച്ചത്തില്‍ കണ്ടു] ഒരു കുഴപ്പം ഇല്ലാതെ അവന് നടന്നു വരുന്നു...പണി പാളും എന്ന് മനസ്സിലായപോഴേ അവന് എനിക്ക് മുന്‍പെ തെറിച്ചു പോയിരുന്നു....
സ്നേഹസമ്പന്നരായ നാട്ടുകാരുടെ ഉപദേശം കേട്ട് വെള്ളം കൊണ്ട് മുഖവും കൈ കാല്ലുകള്‍ കഴുകല്ലും കഴിഞ്ഞു...വീണ്ടും അവന്റെ പിന്നില്‍ ആയി ബാക്കി യാത്ര.
വൈക്കത്തെ ജോര്‍ജിന്റെ വീട്ടില്‍ എത്തിയപോഴേക്കും ബാക്കി ഉള്ള മഹാന്മാര് പല വഴികളില്ലൂടെ ഞങ്ങള്‍ക്ക് മുന്‍പേ എത്തിയിരുന്നു.
അര്‍ദ്ധ രാത്രി വളഞ്ഞു കൂടി സൈഡ് വലിഞ്ഞു വാതില്ലില് നില്ക്കുന്ന എന്നെ കണ്ടപ്പോ വളരെ ദയനീയതയോടെ റീത്ത ആന്റി [ജോര്‍ജിന്റെ അമ്മ] അവനോടു ചോദിച്ചു.
'' എടാ ടിജോയെ, നീ എന്നതാടാ ഒരു വികലംഗന്‍ നിങ്ങളുടെ ഇടയില്‍ ഉള്ളത് പറയാത്തത് '' [ആദ്യമായി ആണ് ആന്റി എന്നെ കാന്നുന്നത് ]
കൂട്ട ചിരി മാത്രം ആയിരുന്നു അവിടെ കേട്ടത്.
ആ കൂട്ട ചിരികള്‍ക്ക് ഇടയ്യില്‍ എന്റെ വേദന അല്പം അലിഞ്ഞു തുടങ്ങിയ പോലെ ...
പിറ്റെ ദിവസം വിനോദയാത്ര റദ്ദ് ആക്കിയാലോ എന്ന് വരെ ചിന്തിച്ചതായിരുന്നു...പക്ഷെ എന്റെ സുഹൃത്തുക്കളുടെ പിന്‍ബലം ഒരുമിച്ചുള്ള യാത്ര എല്ലാം കൂടി അത് തുടരുവാന്‍ തന്നെ തീരുമാനിച്ചു.
മൂന്നാര്‍, ചിന്നാര്‍, സൈലന്റ് വാലി, മാട്ടുപെട്ടി തുടങ്ങി പല സ്ഥലങ്ങളും ചുറ്റി അടിച്ചു ഒടുക്കം ഞങ്ങള്‍ വഴി പിരിയുമ്പോള്‍ ഒരിക്കലും സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ട് ഉണ്ടാവില്ല...ഞങ്ങള്‍ 10 പേരും ഞങ്ങളുടെ ജീവിത യാത്ര അവിടം മുതല്‍ തുടങ്ങുക ആണ് എന്ന്...പിന്നിട് കാണാം എന്ന് പ്രതീക്ഷയോടെ പറഞ്ഞ് പോയതു ആണെങ്കിലും നാള് ഇത് വരെ ആയിട്ട് ഇല്ല....ഇനി ഒരു കൂടി ചേരല്‍ അതും ഞങ്ങള്‍ എല്ലാവരും കൂടി...ഒരു പക്ഷെ അസാധ്യം....പ്രായം കടന്നു പോകുന്നു...ജീവിത തിരക്കില്‍ പലരും ശ്വാസം വിടാന്‍ പോലും മറക്കുന്നു...
ആകുമോ ഞങ്ങള്‍ക്ക് ഇനിയും ഒരു കൂടി ചേരല്‍ ....മനസ്സ് ഒത്തിരി ആഗ്രഹിക്കുന്നു ഉണ്ട്...പക്ഷെ അറിയില്ല...
വിദൂരമായ പാതയില്‍ പാതി വഴിയെ എത്തി നില്ക്കുക ആണ് ഞാനും എന്റെ സുഹൃത്തുക്കളും....കാതങ്ങള്‍ താണ്ടുവാന്‍ ഏറെ ഉണ്ട് താനും...
ആകുമോ ഈ യാത്രയിലോ ഒരു സന്ധിപ്പ് ...ഇനിയും...?
ഞാനും എന്റെ സഹപാഠികളും....?
.............................. ..
ആ യാത്രയുടെ ഓര്‍മ്മ കുറിപ്പ് എന്നോണ്ണം എന്റെ വലത്തേ കാലിന്റെ മുട്ടിന്റെ ലിഗ്മെന്റ്റ് ഫ്രാക്ചര്‍ ഇന്നും ചില നേരങ്ങള്ളില്‍ എന്നെ പിന്നിലേക്ക് കൊണ്ട് പോകുന്നു
................................
ആ പത്തു പേര് ഇവര്‍ ആയിരുന്നു
[1] അജിത് ആര് മേനോന് - എറണാകുളം, ഫോര്‍ട്ട് കൊച്ചി
[2] സുനില്‍ ഇനാശു - തൃശ്ശൂര്‍, പൂത് ഹോള്‍
[3] ജോര്‍ജ് ജോസ് - വൈക്കം, ടി.വി പുരം
[4] ഗോക്കുല്‍ രാജ് - പാലക്കാട്, കൊല്ലങ്കോട്
[5] നിരഞ്ജന് ദാസ് ശര്‍മ്മ - കൊല്ലം, പള്ളിമുക്ക്
[6] സൈമണ്‍ ജോസഫ് - കോട്ടയം, ഏറ്റുമാനൂര്‍
[7] സുകു വൈ ദാസ് - എറണാകുളം, കളമശ്ശേരി
[8] ഷാനവാസ് മൊയിദു - കോഴിക്കോട്, ഇരഞ്ഞി പാലം
[9] കൃഷ്ണ കുമാര്‍ - ആലുവ, ടൌണ്‍
പിന്നെ ഞാനും ജോസ് ഡി - കൊല്ലം,ടൌണ്‍
x
.............................. ..
മൂന്ന് ബൈക്കുകളില്ലും ഒരു അംബസഡര്‍ കാറിലും ആയി യാത്രക്ക് ഉള്ള തയ്യാറെടുപ്പ് തുടങ്ങി...
എന്റെ സാരഥി കോയികോട്ടു അങ്ങാടി മൂപന്‍ കോയാക്ക [ഷാനവാസ്]...കാരണം 'കവാസാക്കി' എന്ന അവന്റെ സഖി എപ്പോഴും എന്റെ കൈകളില്‍ ആയിരിക്കും...അവന്റെ ലൈസെന്‍സ് ഉള്ളത് കൊണ്ട് ടെന്‍ഷനും ഇല്ലായിരുന്നു...സാമൂരായില് തൃശ്ശിവപേരൂരിന്റെ പൊന്നോമന പുത്രന് ഈനാശുവും കൊല്ലങ്കോടിനെ കിടു കിട വിറപ്പിച്ച [രാത്രി മാത്രം] ഗോകുല പാലന്..,..
ഷോഗണ്ണില് ഫോര്‍ട്ട് കൊച്ചിയുടെ രോമാഞ്ഞകഞ്ഞുകവും കുളിരുമായ ആറ് അടി വീരന് അജിത്തും, വിനയം മാത്രം മുഖത്ത് എപ്പോഴും പ്രതിഫലിക്കാറുള്ള [പക്ഷെ ഉറങ്ങണം] ആലുവ സ്വദേശിയുമായ കെ കെ. യും.
കാറില്‍ ചിരിക്കാന്‍ മാത്രം അറിയാവുന്ന [പുള്ളി ദേഷ്യപെട്ടാലും ചിരി വരും, അവനും, ചീത്ത വിളി കേള്‍ക്കുന്നവനും, അത് കണ്ടു നില്‍ക്കുന്നവര്‍ക്കും,...കാരണം 1991യില്‍ ഞങ്ങള്‍ പയറ്റു തുടങ്ങുമ്പോ പുള്ളി എന്നോടും ഹോസ്റ്റലിലെ മറ്റുള്ളവരോടും ചോദിച്ചു അറിഞ്ഞു 'തെറി' എഴുതി പഠിച്ചു മനസ്സിലാക്കിയ ഒരു വ്യക്തി ആണ്] 'അവന്' ചൂട് ആവുന്നത് തന്നെ ഇടുപ്പില്‍ രണ്ടു കൈകളും കുത്തി നിര്‍ത്തി പ്രസംഗിക്കുന്നത് പോലെ ആണ്, അപ്പോള്‍ ഊഹിക്കാമല്ലോ..." സൈമണ്‍ '' എങ്ങനെ ഉണ്ടാകും എന്ന്. വെറും ഒരു പാവം.
ബാക്കി വന്ന മൂന്ന് പേരും [വൈക്കം ജോര്‍ജും, കളമശ്ശെരി സുകുവും, കൊല്ലം നിരന്ജനും] തുണി മണി ചപ്പു ചവറുകളും അവന്റെ കാറില്‍ കുത്തി നിറച്ചു യാത്ര തുടങ്ങി...കോളേജ് കാമ്പസ്സില്‍ നിന്നും വൈകിട്ട് 5:30യ്ക്ക് ...രാവിലെ തുടങ്ങിയതാ കാര്യ പരിപാടി എല്ലാം ഒത്തു കിട്ടിയപ്പോ സോല്പം വൈകി പോയി...കാര്യം എന്തും ആകട്ടെ...വെടി നിര്‍ത്തല്‍ കരാര്‍ വൈക്കത്തെ ജോര്‍ജിന്റെ വീട്ടില്‍ വച്ച് ആകാം എന്ന് പറഞ്ഞു ഞങ്ങള്‍ വഴി പിരിഞ്ഞു...
ലക്ഷ്യം വൈക്കം വഴി മൂന്നാര്‍ ചിന്നാര്‍ ..,..ഇന്നെ പോലെ ഇടയ്ക്കു ഇടക്കെ "എവിടാ എത്തി ഡാ" എന്ന് വിളിച്ചു ചോദിക്കുവാന്‍ മൊബൈലോ ഒന്നും ഇല്ല. [അന്ന് അത് താങ്ങുവാന്‍ ഞങ്ങള്‍ക്ക് ആകും ആയിരുന്നില്ല] ഏക ദേശ സമയ ധാരണകളും ഗണിച്ചു ആണ് യാത്ര...
..................................................
കൊല്ലമായപ്പോ വീട്ടിലേക്കു ഒന്ന് കേറിയെച്ചും പോകാം എന്നും പറഞ്ഞു വീട്ടിലോട്ടു വിട്ടു. അത് പണ്ട് തൊട്ടെ അങ്ങനെ ആണ്, കൊല്ലത് കൂടി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയുമ്പോ വീട്ടില്‍ ' തല കാണിക്കല്‍ ' ചടങ്ങ് പതിവാണ്...അപ്പനോടും അമ്മയോടും അനിയനോടും യാത്ര പറഞ്ഞു..ചേട്ടച്ചാര് അന്ന് ഗള്‍ഫ് പര്യടനം ആയിരുന്നു...[ജോലിക്ക് ആയി പോയി ഒരു കൊല്ലം ആകുന്നതിനു മുന്‍പേ പിന്നീടു തിരിച്ചു വന്നു...]
''ബൈക്കില്‍ ആണോ ഡാ പോകുന്നെ'' എന്ന് അപ്പനും അമ്മയും ഒരേ സ്വരത്തില്‍ ചോദിച്ചു.
''അല്ല സൈമന്റെ കാറില്‍ ആണ്'' ബൈക്ക് ദൂരെ മാറ്റി നിര്‍ത്തി വച്ചിട്ടാണ് വീട്ടില്‍ കയറിയത്. [അപ്പോഴേക്കും സൈമന്റെ കാര്‍ ശക്തികുളങ്ങര കടന്നു പോയിട്ട് ഉണ്ടാവും]
എന്നെ പോലെ ഒരു പോത്തന്നെ വളര്‍ത്തി വലുതാക്കിയ എന്റെ മാതാപിതാക്കളോട് ഉള്ള കടപാട് എങ്ങനെ തിരിച്ചു അവരോടു കാണിക്കും എന്ന് എനിക്ക് അറിയില്ല...ഒത്തിരി കഷ്ട്ടപെട്ടാണ് ഞങ്ങള്‍ മൂന്ന് പേരയും വളര്‍ത്തിയത്......
വളരെയേറെ പ്രതീക്ഷകള്‍ എന്നില്‍ നിക്ഷിപ്തം ആയിരുന്നെങ്കിലും കുറച്ചു എനിക്ക് നിറവേറ്റാനായി എന്ന് തന്നെ ആണ് എന്റെ വിശ്വാസം....
...................................................
അങ്ങനെ യാത്ര തുടര്‍ന്ന്...ആലപ്പുഴക്ക് മുന്‍ പ് തിരിഞ്ഞു തണ്ണീര്‍മുക്കം വഴി ആണ് വൈക്കതോട്ടു പോകേണ്ടത്....വഴി തെറ്റാതെ സാരഥി റോഡ് മാറി കടന്നു. അവന്റെ ഊഴം അവസാനിച്ചു...അപ്പോഴേക്കും മണി 9:00 ആയി കാണും...
എന്റെ കൈകളിലേക്ക് അവള് വന്നപോഴേക്കും അവള്‍ക്കു ഒരു കുളിര് കോരിയ പോലെ ..ഉടമസ്ഥന് പിന്നില്‍ ഇരുപ്പു ഉറച്ചു..യാത്ര തുടങ്ങി...N.H കടന്നത് കൊണ്ട് ഇടയ്ക്കു ഇടയ്ക്കു മാത്രമേ സര്‍ക്കാരിന്റെ വക 100 വാട്ട്സിന്റെ ബള്‍ബില്‍ നിന്നും 15 വാട്ട്സിന്റെ അരണ്ട മഞ്ഞ വെളിച്ചം പ്രകാശിക്കുന്നുള്ളൂ...അത് കാരണം കണ്ണുകള്‍ വിടര്‍ത്തി ആണ് യാത്ര...ഇരുട്ടിന്റെ മറവില്‍ നിന്നും പാഞ്ഞു കണ്ണുകളിലേക്കു ഇടിച്ചു കയറുന്ന പരട്ടന് ഈച്ചകള്‍ കാരണം ഇടയ്ക്കു വണ്ടി നിര്‍ത്തി അവറ്റകളെ അടര്‍ത്തി മാറ്റി...എരി പൊരി സഞ്ചാരം യാത്ര തുടര്‍ന്ന് കൊണ്ടേ ഇരുന്നു...
കിട്ടിയ അവസരം പാഴാക്കാന്‍ തോന്നിയില്ല.റോഡ് കാലി ...വിജനമായ വഴിവക്കുകള്‍ ,... സ്പീഡ് കൂട്ടുമ്പോഴും കോയക്കാന്‍ നിശബ്ദനായി പിന്നില്‍ ഇരുന്നു...അങ്ങ് ദൂരെ പെട്ടന്ന് നിലാവ് കണ്ടപ്പോ അല്പം അത്ഭുതം തോന്നി...പക്ഷെ ചിന്തകള്‍ക്ക് മീതെ വേഗത്തില്‍ പാഞ്ഞ എത്തിയ ബൈക്കിന്റെ നേര്‍ത്ത വെളിച്ചത്തില്‍ അത് ഒരു വെള്ള പൂശിയ മതിലായിരുന്നു എന്നും റോഡ് വലത്തോട്ട് തിരിയണം എന്നും തിരിച്ചു അറിഞ്ഞത് അല്പം വൈകി ആയിരുന്നു...എങ്ങനെയോ വെട്ടി വളച്ചു മതില് ഒഴിവാക്കി.പക്ഷെ റോഡിന്റെ ശോല്ഡര് ,..കിടങ്ങ് പോലുത്ത ഗട്ടറിലൂടെ വീണു കുറെ ദൂരം ഞാനും ബൈക്കും തെന്നി നീങ്ങി... അയ്യോ...എന്നാ തുടര്‍ച്ചായി ഉള്ള നിലവിളയും ബൈക്കിന്റെ വീഴ്ചയ്യും എല്ലാം കേട്ട് അടുത്ത വീട്ടില്‍ നിന്നും കുറെ ആളുകള്‍ ഓടി വന്നു...അവിടെ പിറ്റേ ദിവസം ഒരു കല്യാണം നടക്കാനുള്ള തിരക്കിലായത് കാരണം ആളുകള്‍ ഉണ്ടായിരുന്നു.
ആരൊക്കെയോ വണ്ടിയും എന്നെയും പൊക്കി താങ്ങി എടുത്തു...കണ്ണിലെ ഈച്ചയുടെ ഇടിയുടെ വിളയാട്ടത്തിന്റെ നീറ്റലും ശരീരത്തില്‍ അങ്ങ് ഇങ്ങു ചോര പൊടിയുന്നതിന്റെ വേദനയും മണവും എല്ലാം പതുക്കെ അറിഞ്ഞു തുടങ്ങി...അപ്പോള്‍ മാത്രം ആണ് നിവര്‍ന്നു നില്ക്കുവാന് അല്പം പ്രയാസം പോലെ അനുഭവപെട്ടത്. .,.മനസ്സിലായി, വലത്തെ കാല് മടക്കുവാന്‍ വയ്യ.വണ്ടി കാലിനു മുകളില്‍ ആയിരുന്നലോ കിടന്നത്..ദൈവാനുഗ്രഹതല് റോഡിലെ ഗട്ടറിന്റെ ഇടയില്‍ ആയിരുന്നു ഞാന്‍.., അതിനു മുകളില്‍ ബൈക്കും. അത് കാരണം വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലായിരുന്നു...
സ്ഥല കാല ബോധം തിരിച്ചു അറിഞ്ഞു തുടങ്ങിയപ്പോള്‍ ആണ് ഷാനവാസിനെ കുറിച്ച് ഓര്‍മ്മ വന്നത്..വെളുക്ക ചിരിച്ചു കൊണ്ട് [അരണ്ട വെളിച്ചത്തില്‍ കണ്ടു] ഒരു കുഴപ്പം ഇല്ലാതെ അവന് നടന്നു വരുന്നു...പണി പാളും എന്ന് മനസ്സിലായപോഴേ അവന് എനിക്ക് മുന്‍പെ തെറിച്ചു പോയിരുന്നു....
സ്നേഹസമ്പന്നരായ നാട്ടുകാരുടെ ഉപദേശം കേട്ട് വെള്ളം കൊണ്ട് മുഖവും കൈ കാല്ലുകള്‍ കഴുകല്ലും കഴിഞ്ഞു...വീണ്ടും അവന്റെ പിന്നില്‍ ആയി ബാക്കി യാത്ര.
വൈക്കത്തെ ജോര്‍ജിന്റെ വീട്ടില്‍ എത്തിയപോഴേക്കും ബാക്കി ഉള്ള മഹാന്മാര് പല വഴികളില്ലൂടെ ഞങ്ങള്‍ക്ക് മുന്‍പേ എത്തിയിരുന്നു.
അര്‍ദ്ധ രാത്രി വളഞ്ഞു കൂടി സൈഡ് വലിഞ്ഞു വാതില്ലില് നില്ക്കുന്ന എന്നെ കണ്ടപ്പോ വളരെ ദയനീയതയോടെ റീത്ത ആന്റി [ജോര്‍ജിന്റെ അമ്മ] അവനോടു ചോദിച്ചു.
'' എടാ ടിജോയെ, നീ എന്നതാടാ ഒരു വികലംഗന്‍ നിങ്ങളുടെ ഇടയില്‍ ഉള്ളത് പറയാത്തത് '' [ആദ്യമായി ആണ് ആന്റി എന്നെ കാന്നുന്നത് ]
കൂട്ട ചിരി മാത്രം ആയിരുന്നു അവിടെ കേട്ടത്.
ആ കൂട്ട ചിരികള്‍ക്ക് ഇടയ്യില്‍ എന്റെ വേദന അല്പം അലിഞ്ഞു തുടങ്ങിയ പോലെ ...
പിറ്റെ ദിവസം വിനോദയാത്ര റദ്ദ് ആക്കിയാലോ എന്ന് വരെ ചിന്തിച്ചതായിരുന്നു...പക്ഷെ എന്റെ സുഹൃത്തുക്കളുടെ പിന്‍ബലം ഒരുമിച്ചുള്ള യാത്ര എല്ലാം കൂടി അത് തുടരുവാന്‍ തന്നെ തീരുമാനിച്ചു.
മൂന്നാര്‍, ചിന്നാര്‍, സൈലന്റ് വാലി, മാട്ടുപെട്ടി തുടങ്ങി പല സ്ഥലങ്ങളും ചുറ്റി അടിച്ചു ഒടുക്കം ഞങ്ങള്‍ വഴി പിരിയുമ്പോള്‍ ഒരിക്കലും സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ട് ഉണ്ടാവില്ല...ഞങ്ങള്‍ 10 പേരും ഞങ്ങളുടെ ജീവിത യാത്ര അവിടം മുതല്‍ തുടങ്ങുക ആണ് എന്ന്...പിന്നിട് കാണാം എന്ന് പ്രതീക്ഷയോടെ പറഞ്ഞ് പോയതു ആണെങ്കിലും നാള് ഇത് വരെ ആയിട്ട് ഇല്ല....ഇനി ഒരു കൂടി ചേരല്‍ അതും ഞങ്ങള്‍ എല്ലാവരും കൂടി...ഒരു പക്ഷെ അസാധ്യം....പ്രായം കടന്നു പോകുന്നു...ജീവിത തിരക്കില്‍ പലരും ശ്വാസം വിടാന്‍ പോലും മറക്കുന്നു...
ആകുമോ ഞങ്ങള്‍ക്ക് ഇനിയും ഒരു കൂടി ചേരല്‍ ....മനസ്സ് ഒത്തിരി ആഗ്രഹിക്കുന്നു ഉണ്ട്...പക്ഷെ അറിയില്ല...
വിദൂരമായ പാതയില്‍ പാതി വഴിയെ എത്തി നില്ക്കുക ആണ് ഞാനും എന്റെ സുഹൃത്തുക്കളും....കാതങ്ങള്‍ താണ്ടുവാന്‍ ഏറെ ഉണ്ട് താനും...
ആകുമോ ഈ യാത്രയിലോ ഒരു സന്ധിപ്പ് ...ഇനിയും...?
ഞാനും എന്റെ സഹപാഠികളും....?
.............................. ..
ആ യാത്രയുടെ ഓര്‍മ്മ കുറിപ്പ് എന്നോണ്ണം എന്റെ വലത്തേ കാലിന്റെ മുട്ടിന്റെ ലിഗ്മെന്റ്റ് ഫ്രാക്ചര്‍ ഇന്നും ചില നേരങ്ങള്ളില്‍ എന്നെ പിന്നിലേക്ക് കൊണ്ട് പോകുന്നു
................................
ആ പത്തു പേര് ഇവര്‍ ആയിരുന്നു
[1] അജിത് ആര് മേനോന് - എറണാകുളം, ഫോര്‍ട്ട് കൊച്ചി
[2] സുനില്‍ ഇനാശു - തൃശ്ശൂര്‍, പൂത് ഹോള്‍
[3] ജോര്‍ജ് ജോസ് - വൈക്കം, ടി.വി പുരം
[4] ഗോക്കുല്‍ രാജ് - പാലക്കാട്, കൊല്ലങ്കോട്
[5] നിരഞ്ജന് ദാസ് ശര്‍മ്മ - കൊല്ലം, പള്ളിമുക്ക്
[6] സൈമണ്‍ ജോസഫ് - കോട്ടയം, ഏറ്റുമാനൂര്‍
[7] സുകു വൈ ദാസ് - എറണാകുളം, കളമശ്ശേരി
[8] ഷാനവാസ് മൊയിദു - കോഴിക്കോട്, ഇരഞ്ഞി പാലം
[9] കൃഷ്ണ കുമാര്‍ - ആലുവ, ടൌണ്‍
പിന്നെ ഞാനും ജോസ് ഡി - കൊല്ലം,ടൌണ്‍
x
.............................. ..
x
10 comments:
തകർത്തൂടാ മകനേ...ബൂലോകത്തേക്ക് സ്വഗതം..!
ആശംസകള്‍!!!!!!!!!!!!!.... !!!!!], ജോസ് ....
ഓരോ വരിയും സ്പര്‍ശിച്ചു അറിയാന്‍ (can feel ) കഴിയുന്നു എന്നതാണ് ജോസിന്റെ ശൈലി ആഘര്ഷകമാക്കുന്നത്....
താങ്ക് യു....താങ്ക് യു ...
ഫ്രാങ്ക്...അത് കേള്‍ക്കുന്നത് തന്നെ ഒരു ക്രെഡിറ്റ് ആണ്...
കലക്കുണ്ട് മോനെ ദിനേശാ ... ശുഭാസംസകള്‍
താങ്ക് യു....ഒന്ന് ഉഷാര്‍ ആവട്ടെ !
Great job Josee.. pls keep these coming.. refreshing.. well composed... lively story telling..
thank you george
ishtappettu... orupaadu... :)
Thanks Dhanya
Post a Comment