മുറ്റത്തെ മുല്ലയ്ക്ക് മണമില്ല...!!
'വിശദീകരിക്കൂ' - വാദ്ധ്യാർ കുട്ടികളോട് പറഞ്ഞു.
'കടുത്ത ജലദോഷം'
'മുല്ലകളെ കീടങ്ങളിൽ നിന്നും രക്ഷിക്കുവാൻ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞത് കൊണ്ട്'
"മുറ്റം" - അതെന്തുവാ ടീച്ചർ. ഞാൻ ഫ്ലാറ്റിലാണ്...നോ മുറ്റം.
'അറ്റം പറ്റിയാണ് ഞങ്ങളുടെ ചെറ്റ കുടിൽ...പിന്നെ എവിടാ മുറ്റം'
'അതങ്ങ് വെട്ടി കളഞ്ഞേക്ക് സാറേ...വച്ചോണ്ടിരിക്കരുത്'
'സാറിന്റെ വീട്ടിലെ ജോലിക്കാരിക്ക് മണമില്ലാത്തത് ഇവിടെ വിളമ്പണോ'
------------------------------ ------------------------------ ------------------------------ -------------------
കുട്ടികളുടെ വിശദീകരണങ്ങൾ ബാക്കി കേൾക്കാൻ മാഷ് നിന്നില്ല. വന്ന വഴി മറക്കാൻ കഴിയാത്തത് കൊണ്ട് സ്റ്റാഫ് റൂമിൽ പോയിയിരുന്നു. ഭിത്തിയിൽ
പല അളവുകളിൽ എഴുതിയിരുന്ന 'ക ഖ ഗ...' കൗതുകതോടെ നോക്കി.
( 'അത്തിമുറ്റ'ത്തെ രവീന്ദ്രൻ മാഷ് ഭാര്യ കാവേരിയെ മനസ്സിൽ തെറി പറഞ്ഞുകൊണ്ടേയിരുന്നു - തമിഴത്തി 'മുല്ല'യെ വീട്ട് ജോലിയ്ക്ക് നിർത്തിയതിന് )
മലയാള ഭാഷ അന്യമാകുന്ന പുതുതലമുറയ്ക്ക് വേദനയോടെ സമർപ്പിക്കുന്നു.