10 May 2017

ജനാലയുടെ പിന്നിലെ ബാല്യകാലം


​ശക്തമായ കാറ്റ് ആഞ്ഞുവീശിയടിച്ചു തുടങ്ങിയപ്പോൾ തന്നെ അവൾ അയാളോട് അടുക്കളയിൽ നിന്ന് വിളിച്ചു കൂവി തുടങ്ങി.

"അതെ...! നല്ല മഴ വരുന്നുണ്ട്...നിങ്ങൾ ആ മുറ്റത്ത് ഉണക്കുവാൻ ഇട്ടിരുന്ന തുണി ഒന്ന് എടുത്തു അകത്തേക്ക് ഇട്ടേക്കണെ..'

കുന്നിൻ ചെരുവിലെ ആ ഓടിട്ട വീട്ടിലെ കിഴക്കു വശത്തുള്ള കിടപ്പുമുറിയിലെ ജനാല കമ്പിയിൽ രണ്ടു കൈയ്യും പിടിച്ചു അങ്ങ് ദൂരെ നിന്ന് ആടി പറന്നു വരുന്ന കാറ്റിനെ വരവേൽക്കാൻ അയാൾ തയ്യാറായി നിൽക്കുകയായിരുന്നു.അവൾ വിളിച്ചു പറഞ്ഞത് അയാൾ കേട്ടില്ല. ഒരു പക്ഷെ കേട്ടില്ലെന്നു നടിച്ചു. കത്തുന്ന വേനലിൽ ഇടയ്ക്കു എപ്പോഴെങ്കിലും പെയ്യുന്ന മഴയിൽ നനയാൻ അയാൾക്ക്‌ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അയാളിൽ എന്തോ ഒരു ചിന്ത വിദൂരതയിൽ തട്ടി നിന്നു. ഓർമ്മകളിലെ കുട്ടിക്കാലം ചിന്തകളുടെ കെട്ടഴിച്ചു.

മഴയിൽ നനഞ്ഞു കുളിച്ചു പാട വരമ്പത്തു കൂടി ഓടി നടന്ന ആ കുട്ടിക്കാലം. വാഴത്തോപ്പിലെ മണ്ണിൽ മണ്ണിരകൾ പുറത്തേക്ക് വരുന്നതും...അങ്ങിങ്ങു തവളകൾ മഴ തുള്ളികൾക്ക് അകമ്പടി സേവിക്കുന്നതും....കിളികൾ നനഞ്ഞു കൂടികളിലേക്ക് ചേക്കേറുവാൻ പറന്നു പോകുന്നതും എല്ലാം അയാളുടെ ഓർമ്മകളിൽ നിര നിരയായി വന്നു നിന്നു. നനയാതെ ഇരിക്കുവാൻ തലയിൽ വാഴയില ഇട്ടു കൊണ്ട് നാണുവും കൂട്ടരും പാടത്തു നിന്നും അരിവാളും പാത്രങ്ങളും കുട്ടകളുമായി നടന്നു പോകുന്നത് എല്ലാം ഇന്നലെ നടന്നത് പോലെ അയാൾക്കു തോന്നി.

അപ്പോഴേക്കും അയാളുടെ ആ ചെറിയ വീട്ട് മുറ്റത്തു മഴ പെയ്തു തുടങ്ങിയിരുന്നു....അയാൾ അത് അറിഞ്ഞിരുന്നില്ല. കാറ്റും മഴയും തമ്മിൽ മത്സരിക്കുന്നത് പോലെ ഇടയ്ക്കു എപ്പോഴോ ചിന്തകളിൽ നിന്നും ഉണർന്നപ്പോൾ അയാൾക്ക് തോന്നി. വെയിലത്തു ഉണക്കുവാൻ ഇട്ടിരുന്ന അലക്കിയ തുണികൾ നനഞ്ഞതിന്റെ ദേഷ്യത്തിൽ അവൾ അയാളോട് അടുക്കളയിൽ നിന്നും അലറി വിളിച്ചു അയാളുടെ മുറിയിലേക്ക് ഓടി കയറി. ഒരു നിമിഷം അവൾ ഞെട്ടി പോയി.

"ശ്ശോ ! നിങ്ങൾക്ക്  നാണവുമില്ലേ...? മുണ്ട് എവിടെ പോയി...മനുഷ്യാ ...? നിങ്ങളുടെ ദേഹത്ത് മാത്രം എണ്ണ തേച്ചു തോണിയിൽ ഇട്ടാൽ പോരാ...തലയിൽ നെലിക്ക തളവും വയ്ക്കണം...നാണവും മാനവും ഇല്ലാത്തവൻ...ആരേലും കണ്ടാൽ തന്നെ എന്ത് പറയും'...?

അയാൾ അതൊന്നും കേൾക്കുണ്ടായിരുന്നില്ല. അയാൾ അപ്പോഴും ജനാല കമ്പിയിൽ പിടിച്ചു തന്നെ നിന്നിരുന്നു...ഓർമ്മകളിൽ ചേക്കേറി തുടങ്ങിയ എപ്പോഴോ അയാളുടെ ഉടു തുണി ശക്തമായ കാറ്റിൽ എവിടേക്കോ പറന്നു പോയിരുന്നു...ആ കാറ്റും ഉത്താലും അയാളെ വല്ലാതെ തഴുകി ആശ്വസിപ്പിക്കുണ്ടായിരുന്നു...അയാളുടെ കണ്ണുകൾ നനഞ്ഞിരുന്നോ...? ആരും കണ്ടില്ല.

---------------------------------------------------------------------------------------------------------------------------------------------

മറവി രോഗം അയാളെ ബാധിച്ചു തുടങ്ങി എന്ന് അവകാശപ്പെട്ടിരുന്ന അവൾ, പക്ഷെ അയാളോട് ഉണങ്ങുവാൻ ഇട്ടിരുന്ന തുണികൾ എടുത്തു അകത്തേക്കിടുവാൻ പറഞ്ഞത് എന്തിനു എന്ന് എനിക്കും മനസ്സിലായില്ല. അവളോടുള്ള നീരസം മഴത്തുള്ളികൾ ഒരു പക്ഷെ ഇടിയും മിന്നലിനോടും പറഞ്ഞത് കൊണ്ടാകും....മിന്നലും ശക്തമായ ഇടിയും മഴയ്ക്ക് കൂട്ടായി വന്നു. അപ്പോഴും അയാൾ ആ ജനാല കമ്പിയിൽ പിടിച്ചു തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഓർമ്മകളിലെ മറ്റൊരു അദ്ധ്യായം അയാൾക്ക്‌ മുന്നിൽ വീണ്ടും തുറക്കപ്പെട്ടു. 

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...