27 Dec 2016

കളേഴ്സ്

'Excuse me Madam, could you please read and tell me the manufacturing date and expiry of this cake'. അതൊരു നീണ്ട വാചകമായിരുന്നു. കണ്ണട എടുക്കാത്തത് കൊണ്ട് വേറൊന്നും ആലോചിക്കാതെയാണ് അയാൾ  തൊട്ടടുത്തത് നിന്ന സ്ത്രീയോട് കൈയിലുളള കേക്ക് നീട്ടി ആവശ്യപ്പെട്ടത്. അവർ സൗമ്യമായ ഒരു ചിരി സമ്മാനിച്ചു കൊണ്ട് കേക്കിൻെറ പായ്ക്കറ്റ് വാങ്ങി ഡെയ്റ്റ് പറഞ്ഞു തന്നു. പായ്ക്കറ്റ് തിരിച്ചു തരുമ്പോൾ അവർ വീണ്ടും അതെ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.

'You look so young...still you can't see what is written'. ചെറുതായി ഒന്ന് ചമ്മിയെങ്കിലും ആ പറച്ചിൽ അങ്ങ് സുഖിച്ചു. നരച്ച് തുടങ്ങിയ താടിമീശ രോമങ്ങൾ ഒന്ന് തടവി അവൻ ടേബിളിൽ വന്നിരുന്നു.
'എന്താ നിൻെറ ചിരിയിൽ വല്ലാത്ത സന്തോഷം....ആ ആൻറിയോട് എന്തായിരുന്നു ഒരു തമാശ പറച്ചിൽ' ടേബിളിൻെറ എതിരെയുള്ള കസേരയിൽ ഇരിക്കുന്ന അവൾ അവനോട് ചോദിച്ചു.

'ഓ ! നീ അല്ലേ പറഞ്ഞത്...നി ആകെ വയസ്സായല്ലോ...!!
കണ്ടില്ലേ ബാക്കിയുള്ളവർക്ക് ഞാൻ പയ്യന്സാണ്.' 
ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് അവൻ അവളോട് പറഞ്ഞു. അപ്പോഴേക്കും അവൾ ഓർഡർ ചെയ്ത് ഏതോ ഇറ്റാലിയൻ ഡിഷ് ബേറർ ടെബിളിൽ കൊണ്ട് വച്ചു. അവൻ ആകേ ചിന്താകുലനായി.പേരും വശമില്ല...കഴിക്കേണ്ട രീതിയും അറിയില്ല. 

'എൻെറ കൊച്ചേ...നീ ഇത് എന്ത് കോപ്പാണ് കഴിക്കാൻ പറഞ്ഞത്...ഒന്നും അങ്ങോട്ട് പിടികിട്ടുന്നില്ല...കോളേജിൽ പഠിക്കുന്ന കാലത്ത് കണക്ക് പഠനം പോലുണ്ട്.' 

'ഹാ! നീ ചൂടാവാതെ...ചൂട് പോകാതെ കഴിച്ചാൽ മതി'. നീ എന്താ കഴിക്കുന്നത് എന്ന് ഞാൻ പറഞ്ഞു തന്നാൽ പോരേ...വല്ലപ്പോഴും അല്ലേ ഇങ്ങനെയൊക്കെ ഉള്ളൂ...ഇതൊക്കെ കഴിപ്പിക്കാനും നിന്നെ ഒന്ന് കാണുവാനും വേണ്ടി അല്ലേ കപ്പലും പ്ളേയിനും പിടിച്ചു ഇങ്ങ്  നിൻെറ അടുക്കൽ വരുന്നത്.' അവൾ പരിഭവം പറഞ്ഞത് കേൾക്കാൻ ശ്രമിക്കാതെ അവൻ ഇറ്റാലിയൻ ഡിഷ് പതിയെ അവൻെറ അടുത്തക്കേ് നീക്കി. 

'കഥ നിർത്ത്...എനിക്ക് വിശക്കുന്നു. നീ ഇതൊന്ന് വിളമ്പി തന്നേ.' അവൻ പറഞ്ഞു.
'നീ...ഒരു മുരടനാണ്. വെറുതെയല്ല അവൾ നിന്നെ കളഞ്ഞത്.'

അവളുടെ പരിഭവം പറച്ചിലിൻെറ ക്ളോസിംഗ് സ്റ്റേറ്റ്മെൻറ് അവന് പിടിച്ചില്ല. അവന് മാത്രമല്ല, ഒരു വിധ പെട്ട ആർക്കും ഇഷ്ടമാകില്ല. മുഷ്ടി ചുരുട്ടി ശക്തമായി അവൻ മേശപ്പുറത്ത് ആഞ്ഞിടിച്ചു. 'എടി...നീ ഡോക്ടറാണ് എന്നൊന്നും ഞാൻ നോക്കില്ല. എൻെറ സ്വഭാവം ചൂഴന്ന് നോക്കിയിട്ട് കൂട്ട് കൂടിയാൽ പോരായിരുന്നോ. എനിക്ക് ആരെയും ബോധിപ്പിക്കേണ്ടേ കാര്യമില്ല. I don't compel anybody to trust me. എൻെറ രീതികൾ...എൻെറ മാത്രം രീതികളാണ്...സൗകര്യപ്പെടാത്ത ആരും എന്നെ കൂട്ടണ്ട കാര്യമില്ല.'

അവൻെറ സ്വഭാവം (അടുത്തത് അവൻ ഭക്ഷണം കഴിക്കാതെ എണ്ണീറ്റ് പോകും) നന്നായി അറിയാവുന്ന അവൾ പതുക്കെ അവനോട് പറഞ്ഞു. 'ടാ...സോറി ഡിയർ ! ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... Don't get so angry.. ഞാനല്ലേ പറഞ്ഞത്.' അവനെ അനുനയിപ്പിക്കാൻ അവൾ ശ്രമിച്ചു.

അതിനിടയിൽ ആരോ ദൂരേ നിന്നും 'ഹായ് ഡോക്ടർ' എന്ന് പറഞ്ഞു അവരുടെ ടേബിളിനടുത്തേക്ക് വന്നു.
'ഡോക്ടർ മൃദുല നായർ...എന്താവിടെ...?' അപരിചിതൻ വളരെ പരിചയ ഭാവത്തോടേയാണ് പറഞ്ഞതെങ്കിലും...ഡോക്ടർക്ക് ആളെ പിടികിട്ടിയില്ലെന്ന് അവൻ മനസ്സിലായി. 

'താൻ എവിടുന്നാടോ ? റെസ്റ്റോറന്റിൽ ആരെങ്കിലും മുടി വെട്ടാൻ വരുമോ ടോ ?
കുറച്ചൊക്കെ സെൻസ് വേണ്ടേ...?' മൊത്തത്തിൽ ദേഷ്യത്തിലിരുന്ന അവൻ, അപരിചിതനോട് ചോദിച്ചു.

'ഹോ..! ഡോക്ടറേ...ഹസ്ബൻഡ് ചൂടനാണല്ലേ...! 

'Sorry, I couldn't place you well. മനസ്സിലായില്ല കേട്ടോ.' ഡോക്ടർ ഇടയ്ക്ക് കയറി പറഞ്ഞു.

'എൻെറ മോൾ ഡോക്ടറുടെ കുഞ്ഞു പേഷ്യൻറ് അല്ലായിരുന്നോ ! പത്ത് പന്ത്രണ്ട് കൊല്ലം മുമ്പുളള കാര്യമാണേ. അന്ന് ഡോക്ടർ ഓഹായിലോയിലായിരുന്നു. മോളുടെ...പേര് പറഞ്ഞാൽ  ഒരുപക്ഷെ ഓർക്കാൻ വഴിയുണ്ട്. എട്ട് വയസ്സുള്ളപ്പോഴാണ് ഡോക്ടറെ കാണാൻ ഞങ്ങൾ വന്നത്. പിന്നെ രണ്ടു മൂന്ന് പ്രാവശ്യം പലപ്പോഴായി വന്നിരുന്നു. ഇച്ചരെ അലർജ്ജിയുളളവളായിരുന്നേ. എന്ത് മരുന്ന് കൊടുത്താലും ആദ്യം മേലാസകലം ചുവക്കും...പിന്നെ ഒന്ന് രണ്ട് മണിക്കൂർ കഴിയുമ്പോൾ നേരേയാകും.' അപരിചിതൻ ചെറിയ ഒരു വിവരണം നൽകി.

"ഓ....റോസ്ലിൻ പീറ്റർ...ചെങ്ങന്നൂർ കാരി റോസി..!! പാലാപീറ്ററേട്ടൻെറ കുഞ്ഞിമാലാഖ...എങ്ങനെ മറക്കാനാണ്." ഇപ്പോൾ റോസി എവിടുണ്ട്...?
സോറി മിസ്റ്റർ പീറ്റർ...പെട്ടെന്ന് മനസ്സിലായില്ല കേട്ടോ"

'അവളിപ്പോ ടെക്സാസിലുണ്ട്...പഠനം തന്നെയാണ്...ഞാൻ ഇച്ചരെ പൈസാ മാറ്റാൻ വന്നതാ...കൈവശമുണ്ടായിരുന്നത് ബാങ്കിലിട്ടു. പഴയ പൈസ ഒക്കെ വെറും പാഴ് കടലായായില്ലേ...! അടുത്ത ആഴ്ച തിരികെ  USലോട്ട് പോകും..' അപ്പോഴേക്കും പീറ്ററുടെ മൊബൈലിൽ ഒരു കോൾ വന്നു. പീറ്റർ ഒാക്കെ പറഞ്ഞു നടന്നു നീങ്ങി.

'കഴിഞ്ഞോ....മിസ്റ്റർ.ഫിലിപ്പ്.വയനാട്കാരൻ മത്തായിയുടെയും ഈരാറ്റുപേട്ടകാരി അന്നാമ്മയുടെയും മുടിയനായ പുത്രാാ...കീചകാ...പീലീപ്പോസേ...കോപ്പേ...ഇരപ്പേ...! നിൻെറ ദേഷ്യം..?'

'ങാ...ദേഷ്യവും കഴിഞ്ഞു...നിൻെറ ഇറ്റാലിയൻ ഡിഷും കഴിഞ്ഞു...' 'നീ വലിയ വലിയ കാര്യങ്ങൾ  പീറ്ററോട് പറയുമ്പോൾ...ചെറിയ ചെറിയ ഉരുളകളായി ഞാൻ കഴിച്ചു...നിനക്കൊന്നും ബാക്കി വയ്ക്കാൻ പറ്റിയില്ല. നീയും ബിസി...ഞാനും ബിസി...' കൈവിരലുകൾ നക്കി തുടച്ച് അവൻ അവളോട് പറഞ്ഞു.

'എടാ അലവലാതി...വൃത്തിക്കെട്ടവനെ...'

'ആഹാ...US ലെ വലിയ ഡോക്ടറാണെങ്കിലും നിൻെറ ഭാഷാനൈപുണ്യും അടിപൊളി...കലക്കി മോളെ...ഒരു കാര്യത്തിൽ എനിക്ക് നല്ല അഹങ്കാരമുണ്ട്... ഈ ലോകത്ത് എന്നോട് മാത്രമേ നിൻെറ ഭാഷാ പ്രയോഗം നടക്കൂ...ഇല്ലേ ടി...'

'സന്തോാാഷം...ഒന്ന് മനസ്സിലാക്കിയല്ലോ...ആശ്വാസം....നീ കഴിച്ചതോ കഴിച്ചു . എന്നാൽ കഴിക്കേണ്ട രീതിയിൽ കഴിക്കേണ്ട ! നിന്നെയൊക്കെ ആരാടാ കലാവാസന പഠിപ്പിച്ചത് ...ആർട്ടിസ്റ്റാണ് പോലും ?'

സൗന്ദര്യപിണക്കങ്ങൾക്കിടയിലേക്ക് വീണ്ടും ഒരു അശരീരി കടന്നു വന്നു. അവൻ മുഖമുയർത്തി നോക്കി. നേരത്തെ കേക്കിൻെറ ഡെയ്റ്റ് വായിച്ചു തന്ന മധ്യവയസ്ക.
'You both are a wonderful pair... you both even use the same colour for your outfit'
ഒരു തമാശ പറയട്ടേ... നിങ്ങളെ കാണുമ്പോൾ സ്കൂൾ യൂണിഫോം അണിഞ്ഞ കുട്ടികൾ ക്ളാസ് കട്ട് ചെയ്തു ഒരുമിച്ചു പുറത്ത് കറങ്ങാൻ ഇറങ്ങിയ പോലുണ്ട്... Blessings... Bye'

ഫിലിപ്പും മൃദുലയും ആ മധ്യവയസ്‌ക നടന്നു നീങ്ങുന്നതും കണ്ണുകളിൽ നിന്നും മറഞ്ഞു പോകുന്നതും നോക്കിയിരുന്നു. (അവരുടെ അനുഗ്രഹം സ്വീകരിച്ചത് കൊണ്ടാകാം അവര് വെറും സുഹൃത്തുക്കൾ ആണെന്നും പറഞ്ഞു മനസിലാക്കുവാൻ വെറുതെയെങ്കിലും ഒരു ശ്രമത്തിനു മുതിർന്നില്ല...അല്ലെങ്കിൽ തന്നെ അവരോട് പറഞ്ഞു ബോധിപ്പിച്ചിട്ട് എന്ത് കാര്യം)
-----------------------------------------------------------------------------------------------------------------

രാവിലെ പതിനൊന്ന് മണിക്ക് കുടുംബകോടതിയിൽ രണ്ടാമത്തെ സിറ്റിംഗ്ന് ഫിലിപ് തയ്യാറായി നിൽക്കുമ്പോഴാണ് മൃദുലയുടെ ഫോൺ കോൾ വരുന്നത്.
അവൾ ഇന്നലെ നാട്ടിൽ വന്നുവെന്നും ഇന്ന് ഒരു സർപ്രൈസ് സമ്മാനിക്കാൻ വേണ്ടി നേരെ അവന്റെ അടുത്തേക്ക് വരുന്നെന്നും പറഞ്ഞായിരുന്നു ഫോൺ കോൾ വന്നത്.
രാവിലെ സിറ്റിംഗ് ഉണ്ടല്ലോ..!
അതോ അവളെ കാണാൻ പോകണോ ...!
ഫിലിപ്പിന്റെ സ്വന്തമായുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ സിറ്റിംഗ് മാറ്റിവയ്ക്കുവാൻ തീരുമാനിച്ചു.(അതിനുള്ള അവകാശം അവനുണ്ടാകാം, അല്ലെങ്കിൽ ഒരുപക്ഷെ ചെറിയ വാശിയുമാകാം...അത് ഫിലിപ്പിന്റെ മനസാക്ഷിക്ക് വിടുന്നു)
രണ്ട് കൊല്ലത്തിലൊരിക്കൽ മാത്രം നാട് കാണാൻ വരുന്ന അവൾ ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നത് കൊണ്ടാകാം ഫിലിപ്പ്, മൃദുലയുടെ അടുത്തേക്ക് കാർ ഓടിച്ചു പോയി. കുട്ടൂകാരിയെ പിക്ക് ചെയ്യാൻ ലേശം വൃത്തിയും വെടിപ്പുമായിക്കോട്ടേ എന്ന് കരുതി, ആർട്ടിസ്റ്റ് ഭാഷയിൽ പറഞ്ഞാൽ ഒരു അല്പം ആക്‌സെന്റ് അല്ലെങ്കിൽ തനതായ ഭാഷയിൽ പറഞ്ഞാൽ ഇടിവെട്ട് നിറമുള്ള ഓറഞ്ച് ഷർട്ടും നീല നിറമുള്ള ജീൻസുമായിരുന്നു വേഷം. എയർ പോർട്ടിലെത്തി അവളെ കണ്ടപ്പോൾ രണ്ടുപേരും ഒരേപോലെ ഞെട്ടി.അവളും അതെ കോമ്പിനേഷൻ. ഓറഞ്ച് നിറമുള്ള അയഞ്ഞ കുർത്തയും കടുംനീല ജീൻസും.

തന്റെ കൂട്ടുകാരിയെ അവകാശത്തോടെ ആശ്ലേഷണം ചെയ്തിട്ട് അവളുടെ ല്ഗഗേജ് എടുത്തു കാറിൽ കയറ്റി.

"എന്തുണ്ട് വിശേഷം കൊച്ചെ !"
"ഒന്നുമില്ല ആർട്ടിസ്റ്റേ !! എനിക്ക് വിശക്കുന്നു..."

നഗരത്തിനകത്ത് കൂടി ഒരു വലയം വച്ചിട്ട് ഫിലിപ്പ് മൃദുലയെയും കൊണ്ട് ഭക്ഷണം തേടി യാത്രയായി.

പോകുന്നവഴി അവർ രണ്ടുപേരും ഒരേ പോലെ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

"എന്നാലും നമ്മൾ രണ്ടും ഒരേ നിറമുള്ള വേഷത്തിൽ എങ്ങനെ ...?"
ഉത്തരമില്ലെന്നുള്ളത് സത്യം. പോകുന്നവഴി ഏതോ പരസ്യബോർഡിലെ വാചകം അവർ ഒരുമിച്ച് വായിച്ചു.


'Life is COLOURfull...fill it with COLOUR"


"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...