4 Jul 2017

നമ്മുടെ സ്വന്തം പ്രജകൾ

'നിങ്ങളെ ആരാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തേ...?'
'നാലാളുടെ സ്ഥലം വേണം...അങ്ങോർക്ക്...!'
'അങ്ങാട്ടു...ഒന്ന് നീങ്ങി നിക്കടോ....!"
'എത്ര നാളായിട്ടു ഉള്ള കാത്തിരിപ്പാന്ന്...അറിയാവോ ഊവ്വേ തനിക്കു..?'
'ഡേയ്...ഡേയ്...എന്തോന്ന്...ഇത്..? 
പാവത്തിനെ ഇങ്ങനെ പറയരുതേ...!'


-----------------------------------------------------------------------------------------------------------------------------------
'ഹാവൂ !! ഒരാൾക്ക് എങ്കിലും നമ്മെ കുറിച്ച് അറിവുണ്ടല്ലോ...!
നമ്മെ മനസ്സിലായല്ലോ...സന്തോഷമായിരിക്കണു..!' കുമ്പയും തടവി പാവം നമ്മടെ മാവേലി ഓരത്തോട്ടു മാറി നിന്നു. 

(കഴിഞ്ഞ ഓണത്തിന് വന്നപ്പോ മാവേലി തമ്പുരാന് കിട്ടിയ സമ്മാനമാണ് ഒരു മൊബൈൽ. അത് ഉണ്ണിക്കുട്ടന്റെ വക. മുത്തശ്ശി കഥകൾ കേട്ട്, നഗരത്തിൽ തന്നെ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു അഞ്ചാം ക്ലാസ്സുകാരൻ ഉണ്ണിക്കുട്ടൻ മാവേലിക്ക് നൽകിയ സമ്മാനമാണ്...തിരുവോണത്തിന്റെ അന്ന് അത്തപൂക്കളത്തിൽ വന്നിരുന്ന പൂമ്പാറ്റകളെ കൗതുക പൂർവ്വം നോക്കിയിരിക്കുകയായിരുന്നു അവൻ. പെടുന്ന എവിടുന്നോ വന്നു നിന്ന മാവേലിയെ, ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കിയ ഉണ്ണിക്കുട്ടന്, സന്തോഷത്തിനു അതിരില്ലായിരുന്നു...കുറച്ചു നേരം അവനോടൊപ്പം ഇരുന്നു വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മാവേലി പോകാൻ നേരം....തൻ്റെ മുത്തശ്ശിക്ക്, അച്ഛൻ ഓണസമ്മാനമായി നൽകിയ പുതിയ ഫോൺ ഉണ്ണിക്കുട്ടൻ മാവേലിക്ക് കൈ മാറി. കൊടുക്കുന്നതിനു മുൻപ് മുത്തശ്ശിയോട് പറഞ്ഞപ്പോൾ മുത്തശ്ശി വെറുതെ ഒന്ന് നോക്കിയതേ ഉള്ളു. ആ നോട്ടത്തിൽ പ്രതേകിച്ചു അർത്ഥം ഒന്നുമില്ലായിരുന്നു.
'ഈ കുട്ടി ഇപ്പൊ ഇത് എങ്ങോടാ...' ഈ പ്രായത്തിൽ തനിക്കു ആ ഫോണിന്റെ ഒരു ആവശ്യവും ഇല്ലാത്തത് കൊണ്ട് മുത്തശ്ശി ഒന്നും മിണ്ടിയില്ല.)

പാതാളത്തിൽ ഇടയ്ക്കു ഇടയ്ക്കു വന്നു കൊണ്ടിരുന്ന മെസ്സേജുകളിൽ മിക്കവയും പനിയെ കുറിച്ചുള്ളതായിരുന്നു. 'പനി' ബാധിച്ചു തൻ്റെ പ്രജകൾ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കി അവരെ ഒന്ന് കാണാമെന്ന് കരുതി ഇറങ്ങിയതായിരുന്നു മാവേലി. ഓണത്തിന് ഇനിയും സമയം ഉണ്ടെങ്കിലും പ്രജകളെ നേരിൽ കണ്ടു അവരുടെ കഷ്ടപ്പാടുകളിൽ ഒന്ന് പങ്കു ചേരാമെന്ന് കരുതിയിരിക്കണം നല്ലവനായ മാവേലി തമ്പുരാൻ.
ഓല കുടയും ചൂടി മൂളിപ്പാട്ടും പാടി ചാറ്റൽ മഴയിൽ പതുക്കെ നടന്നു വരികയായിരുന്നു മാവേലി. ഞായറാഴ്ച ആയിരുന്നതിനാലും നഗരത്തിൽ തിരക്കില്ലാതിരിക്കും എന്ന് കരുതിയ മാവേലി നഗരാതിർത്തിയിലേക്ക് കാലെടുത്തു വച്ചതും ഞെട്ടി തരിച്ചു പാവം മാവേലി.

"തന്റെ വരവ് പ്രജകൾ അറിഞ്ഞിരിക്കുന്നുവല്ലോ...!'
'നോം...ആരെയും അറിയിച്ചിട്ടില്ലല്ലോ...ഉണ്ണിക്കുട്ടനോടും നോം...നമ്മടെ ആഗമനത്തെ കുറിച്ച് അറിയിച്ചിട്ടില്ലലോ...! പിന്നെ ഇത് എങ്ങനെ..?'

സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു. ചെണ്ടമേളം.വാദ്യോപകരണങ്ങളുമായി ദൂരെ നിന്നേ മാവേലി സ്വീകരിക്കാൻ നിൽക്കുന്നവരെ കണ്ടു മാവേലി രോമാഞ്ചമണിഞ്ഞു. നടത്തത്തിനു വേഗത കൂടിയ മാവേലി ചെണ്ടമേളത്തിനിടയിൽ വന്നു നിന്നു....
മറ്റൊരു ഞെട്ടൽ മാവേലിക്ക് താങ്ങാൻ പറ്റുന്നതിലും അധികാമായിരുന്നു. ആൾക്കൂട്ടത്തിനു നടുവിൽ അകപ്പെട്ട മാവേലിയെ നാട്ടുകാര് ശകാരവർഷങ്ങൾ കൊണ്ട് പൊതിഞ്ഞു...

'നിങ്ങളെ ആരാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തേ...?'
'നാലാളുടെ സ്ഥലം വേണം...അങ്ങോർക്ക്...!'
'അങ്ങാട്ടു...ഒന്ന് നീങ്ങി നിക്കടോ....!"
'എത്ര നാളായിട്ടു ഉള്ള കാത്തിരിപ്പാന്ന്...അറിയാവോ ഊവ്വേ തനിക്കു..?'
'ഡേയ്...ഡേയ്...എന്തോന്ന്...ഇത്..? 
പാവത്തിനെ ഇങ്ങനെ പറയരുതേ...!'

-----------------------------------------------------------------------------------------------------------------------------------
തലസ്ഥാന നഗരത്തിൽ പൂട്ടി കിടന്ന ബാറുകളിൽ ഏതോ ഒന്ന് തുറന്നതിന്റെ സന്തോഷം വാനോളം ആഘോഷിക്കുന്നതിന്റെ ഇടയിലോട്ടയിരുന്നു 'മാവേലി' അകപ്പെട്ടത്. കുപ്പിയും വെള്ളത്തിനും ഇടയിൽ മാവേലിക്ക് എന്ത് പ്രസക്തി...!
ഇനിയും ആൾക്കൂട്ടത്തിനിടയിൽ നിന്നാൽ സംഗതി കുഴയുമെന്നും ഉടുതുണി പോലും നക്ഷ്ടമാകുമെന്ന് മനസ്സിലായ മാവേലി തമ്പുരാൻ പതിയെ നടന്നു നീങ്ങി. ആ മനസ്സിൽ ഒരു അവ്യക്തമായ തേങ്ങൽ കേൾക്കായുമായിരിന്നു....

അല്പം ദൂരം നടന്നു നീങ്ങിയ മാവേലി ഒന്ന് തിരഞ്ഞു നോക്കി. ആഘോഷം തുടരുന്നു...പാതയോരത്ത് പോലും നിൽക്കാൻ സ്ഥലമില്ല.
മാവേലി സ്വയം പറഞ്ഞു...'എൻ്റെ ഉണ്ണിക്കുട്ടന്റെ തലമുറയെങ്കിലും ഇത് മാതൃക ആക്കാതെ ഇരിക്കട്ടെ'
(പ്രജകളെ കാണുന്നത് ഒഴിവാക്കി മാവേലി തിരിച്ചു യാത്രയായി)

-------------------------------------------------------------------------------------------------------------------------------------
Drink Responsibly...!!
Drink Socially...!!

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...