31 May 2015

തെരുവ് നായ്ക്കൾ

രാപകൽ വ്യത്യാസമില്ലാതെ, സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പോലെ സ്വൈര്യവിഹാരം നടത്തുന്നവർ -  അവർ  ആരാകാം...? 
സോറി !!തെറ്റിദ്ധരിക്കരുത്...ഞാൻ പറഞ്ഞു വന്നത് - തെരുവ് നായ്ക്കളുടെ കാര്യമാണ്.
------------------------------------------------------------------------------------------------------------------

ഇന്ത്യയുടെ 'ക്യാപ്പിറ്റലിന്റെ' നഗരമധ്യത്തിൽ, ഏഴിലം പാല പൂക്കാറുണ്ടോയെന്ന് പരിശോധിക്കാൻ ജനുവരിയിലെ ഒരു നട്ടപാതിരായ്ക്ക് ഏഴ് പേർക്ക് നട്ടപ്രാന്തിളകി. [ചുമ്മാ ജാടയ്ക്ക് മീറ്റിംഗ് എന്ന പേരിൽ ഒരു ടൂറും ഒരു കറക്കവും മോഹിച്ച് കേരനാട്ടിൽ നിന്നും അവർ പറന്നിറങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞു. മീറ്റിംഗ് തലയ്ക്ക് പിരി മുറുക്കം കൂട്ടിയപ്പോൾ, പിരി ഇറക്കുവാൻ ആ രാത്രി ചാടി പുറപ്പെട്ടതായിരുന്നു ആ ഏഴു പേർ.] 
ഗുരുവിനെയും ശിഷ്യനെയും അനുഗമിച്ചു പിന്നിൽ അഞ്ച് പൊട്ടന്മാരും. ചങ്ക് കുത്തി തുളയ്ക്കുന്ന തണുപ്പിനെ വകവയ്ക്കാതെ നെഞ്ചും തള്ളിപിടിച്ചു ഡൽഹിയുടെ വിരിമാറുകളെ ചവിട്ടി വിറപ്പിച്ചു അവർ നടന്നു നീങ്ങി. 

(Disparity in Human Lives and Living....ഏതു നഗരത്തിലും അപരിചിതമലെങ്കില്ലും ഒരുവിധം സമ്പന്നമാണെന്ന് വെറുതെ വീമ്പിളക്കാവുന്നതാണ്‌ നമ്മുടെ ഡൽഹി,അവിടെയും ഗതി വിഭിന്നമല്ല)

ഫുട്ട്പാത്തുകളിൽ കൂടി ചവിട്ടിമെതിച്ച് അവർ ഏഴുപേരും ആർമാദിച്ച് നടന്നു നീങ്ങി. ഓരത്ത് നീല പ്ലാസ്റ്റിക്കിൽ തലങ്ങും വിലങ്ങും പൊതിഞ്ഞ് വാരി കൂട്ടിയിട്ടിരുന്ന പൊതിക്കെട്ടുകളെ വെറുതെ കൗതുകപൂർവ്വം അവർ നോക്കിനടന്നു. 14 ചവിട്ടടിയുടെ ഒരേ താളത്തിലുള്ള 'ഒച്ചപ്പാടും' 'ബഹളവും' കേട്ടപ്പോൾ ആ പൊതിക്കെട്ടുകൾക്ക് ജീവൻ വച്ചത് പോലെ. ആമതോടിന് പുറത്തേക്ക് തല വരുമ്പോലെ...പല 'തലകൾ' അവരെ എത്തിനോക്കി. അവരുടെ നടത്തത്തിന് വേഗത കുറഞ്ഞു.

ആ നീലക്കെട്ടുകളിൽ എല്ലാം മനുഷ്യജീവനുകൾ തന്നെയായിരുന്നു. തണുപ്പിൽ നിന്നും രക്ഷ നേടാൻ "നീലക്കുപ്പായത്തിൽ" സ്വയം പ്രതിരോധം സൃഷ്ട്ടിച്ച് അവർ, രാത്രിയെ തള്ളിനീക്കുവാൻ ഉറക്കത്തിനെ കൂട്ട് പിടിക്കുവാൻ കിടക്കുന്നപോലെ തോന്നി. കുറെ കൂടി മുന്നോട്ട് പോയപ്പോൾ ഒരു ചെറിയ റ്റെന്റിനു കീഴിൽ രണ്ട് പേർ ലാപ്ടോപിൽ കണ്ണും നട്ടിരിക്കുന്നു. (ലാപ്ടോപ് ചൂണ്ടിയത് അല്ലാതെയായിരിക്കട്ടെ എന്നാശിക്കാം) തൊട്ടപ്പുറത്ത് മൂന്ന് ബാല്നമാരാവം, അവർ ചുരുണ്ട് കൂടി കിടക്കുന്നു. അവരുടെ ചൂടിൽ പറ്റിച്ചേർന്നു ഒരു നായ്‌ അവരോടൊപ്പം കൂർക്കം വലിച്ചു ഉറങ്ങുന്നു.

കൊണാട്ട് പ്ലേസ് ലക്‌ഷ്യമാക്കിയുള്ള നടത്തയിൽ സൻസദ് മാർഗിന്റെ വഴിയോരങ്ങളിലെ മനുഷ്യജീവനുകൾ ഗുരുവിന്റെ കഠോര ഹൃദയമിളക്കി...
'ശിഷ്യനോട് മൊഴിഞ്ഞു...ശിഷ്യാ നീ ഇത് കാണുന്നില്ലേ...? എനിക്കിനി രണ്ടെണം അടിക്കാതെ ഉറക്കം കിട്ടില്ല.' 
(പതിവ് ക്വാട്ടാ അടിക്കാനും ഓരോ കാരണങ്ങൾ)

'അളിയാ ഗുരോ...ഞാനുണ്ട്. നമ്മടെ ലക്ഷ്യമില്ലാ യാത്രക്ക് ഒരു ലക്ഷ്യമുണ്ട്'.  ശിഷ്യൻ മൊഴിഞ്ഞു. ഉടൻ തന്നെ മൊബൈൽ ഫോണിൽ കൂട്ടുകാരനോട് അടുത്തുള്ള 'മന:സമാധാന കട'യിലോട്ടുള്ള വഴി മനസ്സിലാക്കി. അടുത്ത് കണ്ട വളവ് തിരിഞ്ഞു ഏഴ് പേരും നടന്നകന്നു.

എതിരെ ചീറിപാഞ്ഞ്‌ വന്ന ഒരു കാറിന് ജീവന് വേണ്ടിയുള്ള സൈഡ് മാറൽ ചടങ്ങിൽ വ്യാപൃതരായി ആ ഏഴു പേരും. കാറിന്റെ പോക്ക് അത്ര സുഖിക്കാഞ്ഞ് വേട്ടപട്ടികളെ വെല്ലുന്ന രണ്ടുമൂന്ന് തെരുവ് നായ്ക്കൾ ആ കാറിന് പിന്നിൽ ഓടി കൂടി. ശരവേഗത്തിൽ പാഞ്ഞു പോയ കാറിനോടുള്ള കലി അടങ്ങാഞ്ഞിട്ട്‌ ആ 'നായ്ക്കൾ' ഏഴ് പേരെ നോക്കി പല്ല് അമറി. അവരുടെ ഉള്ളൊന്നു പിടഞ്ഞ്. "ആന്തരിക അവവയങ്ങൾ" സഹിതം ശരീരമാസകലം വിറയാർന്നു. ഓടി അടുത്ത വേട്ടപട്ടികളുടെ അപരന്മാർ എന്ത് കൊണ്ടോ ആ ഏഴു പേരെ ആക്രമിച്ചില്ല. ഒരു പക്ഷെ, വർഗ്ഗഗുണമുള്ള 'വേട്നമാർ' എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം, ഇരുട്ടിന്റെ മറവിലേക്ക് ആ പട്ടികൾ ഓടി കയറി.

"വിടളിയാ...ബാറിലേക്ക്" 

MY BAR - പേര് കേട്ടാൽ ഓർമ്മ വരുന്നത് ഇങ്ങനെ - "എന്റെ കേരളം"
വണ്ടിക്ക് ലിറ്റർ കണക്ക് പോലെ അവിടെയും ലിറ്റർ കണക്ക്. ഗുരു കണക്കിൽ ലേശം പിറകിലായത് കൊണ്ട് കണക്കിന്റെ ഏണ്ണമെടുക്കാൻ മേനകെട്ടില്ല. മെനക്കെട്ടാൽ "കെട്ട്" പോകും....

01:15 AM. വിഷമം പങ്കിട്ട ആ ഏഴ് പേരും പടവുകൾ ചവിട്ടി നിലത്തിറങ്ങി. ഒരു ചെറിയ ഉത്സവത്തിനുള്ള ആൾക്കൂട്ടം പോലെ അങ്ങിങ്ങ് വണ്ടികളുമായി  ആകെ ബഹളം. ഒരു ടൊയോട്ട ഇന്നോവയുടെ വലത്തേ സീറ്റിൽ ഒരു സുന്ദരി പുലർച്ചയിൽ ഗീതാ മന്ത്രം ചൊല്ലുന്ന ശുഷ്കാന്തിയിൽ കൂപ്പ് കൈകളോട് കൂടി മൊബൈലിൽ കുത്തിചൊറിഞൊണ്ടിരിക്കുന്നു. അവൾക്ക് പിന്നിൽ തടിച്ചു കൊഴുത്ത ഒരു നായ് പുറത്തെ കാഴ്ചകൾ കണ്ടു രസിക്കുന്നു. ഡ്രൈവർ സീറ്റ്‌ കാലി. "സെവൻസ്," തന്റെ യജമാനത്തിയെ വായിനോക്കുന്നത് കണ്ടിട്ടും അവൻ ഒന്ന് കുരയ്ക്കുക പോലും ചെയ്യാതെ പുറം തിരിഞ്ഞിരുന്നു. അവിടെയും 'സെവൻസിന്' വർഗ്ഗ സ്നേഹത്തിന്റെ പ്രതിഫലനം മിന്നിമറഞ്ഞപോലെ തോന്നി. ചെറിയ ജാളിയതയോടെ ആ ഏഴ് പേർ അടുത്ത് കണ്ട ടാക്സിയിൽ ഹോട്ടലിലേക്ക് പോയി.

ഇനിയും ഒരു റിസ്ക്‌ എടുക്കുവാനുള്ള ധൈര്യം 'മദ്യ'വയസ്ക്ക ചെറുപ്പ പിള്ളാർക്ക് ഇല്ലായിരുന്നു.
------------------------------------------------------------------------------------------------------------------
നായ്ക്കൾ താഴെതട്ടില്ലും മേലെതട്ടില്ലും....പിന്നെ ഇട തട്ടില്ലും.
ആകെ നായ്മയം.
   

[സെവൻസ് ടീമിൽ ഞാനും ഒരു പ്ലയേർ അല്ലെ എന്നൊരു സംശയമില്ലാതെ ഇല്ല]

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...